Tuesday, September 20, 2022

മുരുകൻ കാട്ടാക്കട

കവിതകൾ ചൊല്ലി കേൾക്കുന്നതിൽപ്പരം സുഖം മറ്റൊന്നില്ല . ബാലചന്ദ്രൻചുള്ളിക്കാട് ,ഓ എൻ വി ,മധുസൂദനൻ നായർ, വിനയചന്ദ്രൻ ... ഓരോരുത്തർക്കും ഓരോ ശൈലി .എഴുത്തും വ്യത്യസ്തം .ഇവർക്കിടയിൽ ജനകീയനായ ഒരു കവി.മുരുകൻ കാട്ടാക്കട . വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ പെരുങ്കാഴ്ചകളുടെ അശ്ലീലത്വം ,തിമിര കാഴ്ചകളുടെ വിധേയത്വം .. എല്ലാം വിഷയമാക്കി കണ്ണടകൾ എന്ന കവിതയിലൂടെ .ചൊൽക്കവിത കൂടുതൽ ജനങ്ങളിലിറങ്ങിയ കവിത .സാധാരണ ആരാധകർ ഏറെയുണ്ടായി .സംഗീതത്തിൻ്റെ മഹത്വവും ഒരു കാരണം . ബാഗ്ദാദ് എന്ന കവിത രോദനങ്ങളുടെ സാക്ഷ്യപത്രം ആണ് .ദുരിതങ്ങളുടെ പെരുമഴയിൽ നനഞ്ഞൊലിച്ച് പൊടിഞ്ഞ് തീരുന്നവർക്ക് വേണ്ടി .ഫാസിസത്തിനെതിര് നിന്നത് ... ഭ്രമമാണ് പ്രണയമെന്ന് പറഞ്ഞു വെക്കേണ്ടത് .... കവിയ്ക്കുമാശങ്ക! എന്നാലും അതെല്ലാമാണ് ... ഓർമ്മിക്കണം എന്ന വാക്കിൽ തൂങ്ങിയാടി പ്രണയം ...രേണുക ഒരു പ്രണയ നോവ് ... രക്തസാക്ഷിയിൽ ജീവൻ കൊടുത്ത സഖാക്കളുടെ ഉയരുന്ന കൈകളുണ്ട് .അവനവന് വേണ്ടിയല്ലാതെ മറ്റുള്ളവരുടെ സുഖജീവിതത്തിന് വേണ്ടി ബലിയാടായിത്തീർന്നവരുടെ ... കവിതകളിലൂടെ ,ഉയർന്നശബ്ദത്തിലുടെ മുരുകൻ കാട്ടാക്കട ശബ്ദവിപ്ലവം സൃഷ്ടിച്ചു ... മെല്ലെ മെല്ലെ അദ്ദേഹം സിനിമയിലും പാട്ടെഴുതി ... ഓർക്കാൻ രസമുള്ള നല്ല ചില ഗാനങ്ങൾ ഓർമ്മയിൽ വരുന്നു ... "മാവിൻ ചോട്ടിലെ മണമുള്ള മധുരമായ് " ഒരു നാൾ വരും എന്ന ചിത്രത്തിലെ എംജി ശ്രീകുമാർ ഈണം കൊടുത്ത ബാല്ല്യത്തിൻ്റെ മാങ്ങാച്ചുന നീറുന്ന വരികൾ നിറഞ്ഞ ഈ ഗാനം സുന്ദരം .ശ്വേത മോഹൻ പാടി .. പത്മരാജൻ - ഭരതൻ്റെ മാസ്റ്റർ പീസായ രതിനിർവ്വേദത്തിൻ്റെ പുതു പതിപ്പിൽ പാട്ട് മുരുകന് . ആദ്യ പതിപ്പിൽ കാവാലം സുന്ദരമാക്കിയ വരികൾ നിലനിൽക്കുന്നു. പുതിയ കാലത്തിന് വേണ്ടി "ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണി പൊയ്കയിൽ " ഒട്ടും കുറവ് വരുത്തിയില്ല കാട്ടാക്കടയും. എം ജയചന്ദ്രൻ ഈണം .സുദീപ് കുമാർ ഗായകൻ . " കണ്ണോളം ചിങ്കാരം '' എന്ന ശ്രേയ ഘോഷാൽ പാട്ടിലും രതിനിറഞ്ഞു നിന്നു ... ഗോപീ സുന്ദറിൻ്റെ ഈണത്തിൽ " മാനത്തെ മാരി ക്കുറുമ്പേ '' പുലിമുരുകനിലൂടെ തുടർന്നു ... ഗാനങ്ങൾ തുടരുന്നു .. കവിതയും ....

No comments:

Post a Comment