Tuesday, December 8, 2020

ഭാസ്കര കിരണങ്ങൾ

 മഴമേഘത്തിനെ ഒരു തേൻമാവായും , മഴവില്ലിനെ ഊഞ്ഞാലായും സങ്കൽപ്പിച്ചു കൊണ്ട് കവി . മഴവില്ലിൻ ഊഞ്ഞാൽ ഒരു പഴക്കം വന്ന ബിംബമാണ് .ഇന്നത്തരം എഴുത്തുകൾ ക്ലീഷേയാവുമ്പഴും സ്വപ്നം കാണുന്നതിലിന്നും മാറ്റമില്ല .മഴക്കാറും ,മഴവില്ലും പ്രണയിതാക്കളുടെ മനസ്സിനെയിന്നും പുളകിതരാക്കും..


കാർമുകിലിൻ തേന്മാവിൽ ഇന്ന് വാർമഴവില്ലുകൾ തീർത്തു ...

ഊഞ്ഞാലാ ,,,, ഊഞ്ഞാലാ ,. ഇവർക്കാടാൻ പൊന്നൂഞ്ഞാലാ ..


ഭൂമിയിൽ നിന്ന് വേറിട്ട് ഭാവനകളെ മറ്റു ലോകങ്ങളിലേക്ക് ഉയർത്തുന്ന പി ഭാസ്കരൻ ചാരുത പാട്ടുകളിലൂടെ അനുഭവവേദ്യമാകുന്നത് .വിണ്ണും താരകളും ,മഴയും ,മഴക്കാറും ,നിലാവും ,മഴവില്ലും എല്ലാം കൊണ്ടൊരു വർണ്ണ പ്രപഞ്ചം തീർക്കുന്ന കരവിരുത് .


വിണ്ണിൻ്റെ വിരിമാറിൽ മഴവില്ലിൻ മണിമാല ...

സ്വർണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ ....

വാസന്ത പഞ്ചമിനാളിൽ ....

പതിവായി പൗർണമി തോറും...

കിഴക്കു ദിക്കിലെ ചെന്തെങ്ങിൻ....

മഞ്ഞലയിൽ മുങ്ങിത്തോർത്തി ...

ധനുമാസചന്ദ്രിക വന്നു....

മഞ്ഞണിപ്പൂനിലാവ്....

ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന....

വെണ്ണിലാവിനെന്തറിയാം....

മാനത്തിൻ മുറ്റത്തു മഴവില്ലാലഴ കെട്ടും....

കരിമുകിൽ കാട്ടിലെ ....

പാർവണേന്ദുവിൻ ദേഹമടക്കി....

മുകിലേ... വിണ്ണിലായാലും .....

അപാര സുന്ദരനീലാകാശം...

മഴമുകിലൊളിവർണ്ണൻ ...

മാരിവില്ലു പന്തലിട്ട ദൂരചക്രവാളം....


എഴുതിയാൽ തീരാത്തത്ര ഭാസ്കരഭാവനകൾ . കണ്ണും മനസ്സും നിറഞ്ഞൊഴുകുന്നത് ...

മഴവില്ലിനെ പ്രണയിതാക്കൾക്ക് ഇരുന്നാടാനുള്ള ഊഞ്ഞാലായാണ് ആ പാട്ടിൽ അദ്ദേഹം സങ്കൽപ്പിച്ചത്. മറ്റു ചിലപ്പോഴത് ആകാശമുറ്റത്ത്  മധുമാസ സന്ധ്യകൾ കെട്ടിയ അയക്കോൽ ( അഴ ) ആയും മാറുന്നു...

ശ്രീകൃഷ്ണന് അത് ഏഴു നിറങ്ങളുടെ സംഗമസ്ഥാനം ആവുന്നു.

വേറെ ചിലപ്പോഴത് ചക്രവാളം പടുത്തുയർത്തിയ മഴവില്ലിന്റെ പന്തലായും മാറുന്നു .


https://youtu.be/hUj0j-mweAY

No comments:

Post a Comment