ആത്മവിദ്യാലയമേ അവനിയിലാത്മവിദ്യാലയമേ ... എന്ന ഗാനത്തെ മറന്നുകൊണ്ടോ, ഒഴിവാക്കിക്കൊണ്ടോ ഒരു കുറിപ്പ് സാധ്യമല്ല. തിരുനയിനാർകുറിച്ചി മാധവൻനായർ എന്ന ആദ്യകാല ഗാനരചയിതാവിന്റെയും എന്നത്തേയും അസാമാന്യദാർശനിക ഗാനത്തിന്റെയും പകിട്ട് മായാതെ നിൽക്കുന്നു ഇന്നും . സമൂഹമനഃസാക്ഷിക്കു നേർക്ക് ആ തലക്കുറിപ്പ് എഴുതി നീട്ടി നിൽക്കുകയാണ് ആ ഗാനരചയിതാവ്. നമ്മളതു സ്വീകരിച്ചോ? അല്ലെങ്കിൽ മനസ്സിലത് ആവാഹിച്ചോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം. പലപ്പോഴും തോന്നാറുണ്ട് എഴുത്തുകളൊക്കെ പലതും വൃഥാവിലായി പോവുകയാണ് എന്ന്. ശരീരത്തിന്റെ നശ്വരതയെകുറിച്ച് വിഹ്വലമായ എഴുതലുകളാണ് ശ്രീ മാധവൻ നായർ ചെയ്തു വെച്ച് പോയിട്ടുള്ളത്. മരണത്തിന്റെ വരവൊക്കെ നമുക്കറിയാം. ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്നറിയാം . ഉലകം കീഴടക്കാൻ ഉഴറിയ നീ ശ്മശാനത്തിലെ ഉപയോഗശൂന്യമായ തലയോടായി പരിണമിക്കുന്ന ഭീതിതമായ ഒരു കാഴ്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നതും ,രാജാവായാലും,ഭിക്ഷക്കാരനായാലും ശ്മശാനത്തിലെ അവസാനത്തെ വരവ് ഒഴിവാക്കാനാവാത്തതും എല്ലാം നമുക്കറിയാവുന്ന മരണമെന്ന സത്യത്തിന്റെ തിരിച്ചറിവിലേക്കായി എഴുതിവെക്കുമ്പോൾ ഇന്നുമതെത്ര പ്രസക്തി എന്നോർക്കുന്നു! ശരിക്കും കുണ്ഠിതപ്പെടുകയും ചെയ്യുന്നു. വർണ്ണത്തിന്റെയും, ജാതിയുടെയും മതത്തിന്റെയും മേലങ്കികൾ അണിഞ്ഞ മേലാളന്മാരുടെ ഹൃദയകവാടങ്ങൾ ഒരിക്കലും തുറക്കില്ലല്ലോ എന്നോർക്കുമ്പോൾ അനുഭവിക്കുന്നവർ എന്നുമിവിടെ സ്ഥിരമായി ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു.. ശ്മാശാനത്തിലേക്ക് യാത്രകൾ മനുഷ്യൻ ഇന്നും തുടരുന്നു. ..
മലയാളത്തിലെ ആദ്യ മുഴുനീള ദാർശനിക കവിത എന്നത് ജ്ഞാനപ്പാന എന്ന് നമുക്കൊക്കെ അറിയാം. ഇതിന്റെ തുടർച്ചകളാണ് മറ്റു ഗാനങ്ങൾ ആയി പരിണമിക്കുന്നതും . എല്ലാ ദർശനങ്ങളുടെയും ആകെത്തുകയാണ് ജ്ഞാനപ്പാന. അതുൾക്കൊണ്ടാൽ തികഞ്ഞൊരു മനുഷ്യനായി...
(തുടരും.. )
No comments:
Post a Comment