Monday, June 10, 2024
ആരൊരാൾ പുലർമഴയിൽ ...
വർണ്ണശബളമാർന്ന ഒരു പാട്ടുകാലത്തെ ഓർമ്മിപ്പിക്കും ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിനെ പറ്റി പറയുമ്പോൾ . എൺപതിന്റെ അവസാനം മുതൽ രണ്ടായിരത്തി പത്ത് വരെ വെറും ഇരുപതു വർഷങ്ങൾ വാക്കുകൾ കൊണ്ട് എന്നെന്നും ഓർക്കേണ്ടതായിട്ടുള്ള ഒരു നിധിപേടകം തന്നേല്പിച്ചു പോയവൻ ... അതിന്റെ ഓരോരോ അറകൾ തുറക്കുമ്പോഴും എന്തെന്തു പാട്ടുമണങ്ങൾ ! തുച്ഛമായ ഒരു കാലഘട്ടത്തിൽ നിന്ന് കൊണ്ട് പാട്ടെഴുത്തിൽ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് കടന്നു പോയവൻ . വയലാറിന്റെ ആരാധകനായ ഗിരീഷിനും പാട്ടെഴുത്തിൽ ആ ഒരു സിദ്ധി കിട്ടിയിരുന്നു . ഏതു സന്ദർത്തിനും ഉടനടി വരികൾ ചേർത്തുവെക്കാനുള്ള കഴിവ് ... കേട്ടറിവാണെല്ലാം . ജീവിതം ആഘോഷിച്ച് , എല്ലാവരിലും ഓർമ്മകളിൽ സ്നേഹസ്പർശം തീർത്ത് അവസാനിപ്പിച്ചു .... നമ്മൾക്ക് ആ വാക്കുകൾ സംഗീതം ചേർത്തുവെച്ച അപൂർവ സമ്പാദ്യവും ...
ഒട്ടുമിക്ക സംഗീത സംവിധായകരും ഇദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. മലയാളത്തിലെയും , ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട സംഗീതജ്ഞരും , ഹിന്ദിയിലെ പ്രഗത്ഭരും വരെ.... ആര് ചെയ്താലും പാട്ടിനൊക്കെ ഒരു ഗിരീഷ് ടച്ച് ഉണ്ടായിരിക്കും. പല പാട്ടുകളിലെയും വരികളിലെ വാക്കുകൾ കേട്ടാൽ അറിയാം ആതാരാണ് എഴുതിയതെന്ന് . അതാണ് ഗിരീഷ് ടച്ച് ... അക്കാലത്ത് മലയാളത്തിലെ ഈണകർത്താക്കൾക്ക് കൊയ്ത്തുകാലം തന്നെയായിരുന്നു. ഒട്ടേറെ നല്ല ഗാനങ്ങൾ . രവീന്ദ്രൻ, എം ജി രാധാകൃഷ്ണൻ , എസ് പി വെങ്കിടേഷ് , ശരത് , എസ് ബാലകൃഷ്ണൻ , ജോൺസൺ, എം ജയചന്ദ്രൻ , രഘുകുമാർ , തുടങ്ങിയവർക്ക് കൈ നിറയെ അവസരങ്ങൾ കിട്ടിയ കാലങ്ങൾ . തമിഴിൽ നിന്നും ഇളയരാജയും , വിദ്യാസാഗറും ഗിരീഷ് ഗാനങ്ങൾക്ക് ഈണം നൽകുമ്പോൾ അതിലും മാറാതെ ഗിരീഷ് ടച്ച് ....
വിദ്യാസാഗറിന്റെ വരവിൽ ഗിരീഷ് വരികൾ ഉയരങ്ങളിൽ എത്തപ്പെട്ടു . സംഗീതത്തിന്റെ എല്ലാ സാധ്യതകളും പരീക്ഷിക്കപ്പെട്ട ഓരോരോ കാലങ്ങൾ . ഓരോരോ ചെറിയ ഇടവേളകളിൽ ഗിരീഷ് വരികളെ ഒന്നുകൂടി ബൂസ്റ്റ് ചെയ്യാനെന്നോണം വിദ്യാസാഗർ ...
1996 ൽ ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം . പിന്നീട് ഗിരീഷിന്റെ മരണം വരെ ആ കൂട്ടുകെട്ട് തുടർന്നു . വല്ലപ്പോഴും വന്നുപോവുന്ന അന്യഭാഷാ സംഗീതജ്ഞരെ പോലെ ആയിരുന്നില്ല വിദ്യാസാഗർ . ഇവരുടെ കൂട്ടുകെട്ട് അത്യാവശ്യമായി പല സിനിമകൾക്കും . അത്തരം സിനിമകളുടെ വിജയസാധ്യതയെ പോലും ഇവരുടെ ഗാനങ്ങൾ സ്വാധീനിച്ചു .
ഇന്ദ്രപ്രസ്ഥത്തിനു ശേഷം കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ...
പ്രണയത്തിന്റെ മഞ്ഞുതുള്ളി വീണ മനസ്സുമായി കിനാവിൽ കടന്നുവരുന്ന ഒരു പ്രണയിതാവിനെ കാത്തിരിക്കുന്നവൾ ... ആ വരികളുടെ മാസ്മരികത നമ്മളെത്ര അനുഭവിച്ചു !
"പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം "
പുത്തഞ്ചേരിക്കൊരു ഒരു സ്ഥിരം മേൽവിലാസം മലയാള സിനിമയിൽ ഉറച്ചു നിൽക്കുമ്പോഴാണ് ഈ ചിത്രത്തിന്റെ വരവ് . പാട്ടുകാലത്തിന്റെ ആ ഈറൻ പുലർനേരങ്ങളിലേക്ക് ....
സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ് ...
മഞ്ഞുമാസപ്പക്ഷി ...
കാത്തിരിപ്പൂ കണ്മണീ ...
വിണ്ണിലെ പൊയ്കയിൽ ...
അതിലെ എല്ലാ ഗാനങ്ങളൂം ഹിറ്റുകളായിരുന്നു . പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല .
വർണ്ണപകിട്ട് , സമ്മർ ഇൻ ബത്‌ലഹേം ,ഒരു മറവത്തൂർ കനവ്, പ്രണയവർണ്ണങ്ങൾ എന്ന് തുടങ്ങിയ സിനിമകളിലൂടെ ആ യാത്ര തുടർന്നു ......
ഇവരുടെ കൂട്ടുകെട്ടിൽ എന്റെ ഇഷ്ടഗാനങ്ങൾ ....
കണ്ണിൽ കാശിത്തുമ്പകൾ ( ഡ്രീംസ്)
മറന്നിട്ടുമെന്തിനോ ( രണ്ടാം ഭാവം )
ഒരു രാത്രി കൂടി വിട വാങ്ങവേ ( സമ്മർ ഇൻ ബത്‌ലഹേം )
ആരോ വിരൽ നീട്ടി ( പ്രണയവർണ്ണങ്ങൾ )
വിളിച്ചതെന്തിന് നീ ( ഗ്രാമഫോൺ )
ചന്ദ്രോത്സവത്തിലെ പൊന്മുളം തണ്ടു മൂളും , ആരാരും കാണാതെ , മുറ്റത്തെത്തും തെന്നലേ എന്നിവയൊക്കെ ആണ്. ഇവയൊക്കെ എന്റെ മനസ്സിനേൽപ്പിച്ച സുഖചികിത്സ കൊണ്ട് മാത്രം ജീവിതം സുന്ദരമായി...
ഇവരുടെ കോമ്പിനേഷൻ കൊണ്ട് മാത്രമാണ് പല സിനിമകളും വിജയിച്ചത്...
മാണിക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞു ( വർണ്ണപ്പകിട്ട് )
വെള്ളിനിലാ തുള്ളികളോ ( വർണ്ണപ്പകിട്ട് )
ദൂരെ മാമരക്കൊമ്പിൽ ( വർണ്ണപ്പകിട്ട് )
സമ്മർ ഇൻ ബത്ലഹേമിലെ ചൂളമടിച്ചു കറങ്ങി നടക്കും ,. കൺഫ്യൂഷൻ തീർക്കണമേ , മാരിവില്ലിൻ ഗോപുരങ്ങൾ , ഏത്രയോ ജന്മമായ് , കുന്നിമണിക്കൂട്ടിൽ കുറുകികൊണ്ടാടും ...
കരുണാമയനെ കാവൽവിളക്കെ ( ഒരു മറവത്തൂർ കനവ് )
കന്നിനിലാ പെൺകൊടിയേ , സുന്ദരിയെ സുന്ദരിയെ ......
കണ്ണാടിക്കൂടും കൂട്ടി ( പ്രണയവർണ്ണങ്ങൾ )
ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ
നാടോടി പൂത്തിങ്കൾ മുടിയിൽ ചൂടി ( ഉസ്താദ് )
വെണ്ണിലാക്കൊമ്പിലെ രാപ്പാടി ...
മേലേവിണ്ണിൻ മുറ്റത്താരോ ( എഴുപുന്ന തരകൻ )
തെക്ക് തെക്ക് തെക്കേപാടം
ശുക്രിയ ശുക്രിയ ( നിറം )
യാത്രയായ് സൂര്യാങ്കുരം
,മിന്നിത്തെന്നും നക്ഷത്രങ്ങൾ ..
മണിമുറ്റത്താവണി പന്തൽ ( ഡ്രീംസ് )
വാർതിങ്കൾ തെല്ലല്ലേ
ധും ധും ധും ധും ദൂരെയേതോ ( രാക്കിളിപ്പാട്ട് )
രാരവേണു ഗോപബാല ( മിസ്റ്റർ ബട്ലർ )
കുണുക്കു പെണ്മണിയെ
ഒരു പാട്ടിൻ കാറ്റിൽ ( ദുബായ് )
കരിമിഴിക്കുരിവിയെ ( മീശ മാധവൻ )
വാളെടുത്താൽ , എന്റെ എല്ലാമെല്ലാമല്ലേ , പെണ്ണെ പെണ്ണെ നിൻ കല്യാണമായ് , ചിങ്ങമാസം വന്നുചേർന്നാൽ ...
ചിലമ്പൊലിക്കാറ്റെ ( സി ഐ ഡി മൂസ )
ആരൊരാൾ പുലർമഴയിൽ ( പട്ടാളം )
വെണ്ണക്കല്ലിൽ നിന്നെ കൊത്തി , ആലിലക്കാവിലെ തെന്നലേ
എന്തേ ഇന്നും വന്നീലാ ( ഗ്രാമഫോൺ )
നിനക്കെന്റെ മനസ്സിലെ,...
എന്നിവയൊക്കെ തന്നെ എഴുതാതെ എങ്ങിനെ .... ഇതൊക്കെ ഓർക്കാതിരിക്കുന്നതെങ്ങിനെ !!
കാലങ്ങൾ കഴിഞ്ഞു. ആരോ ഏൽപ്പിച്ചു വെച്ച പോലെ സ്വന്തം കടമകൾ നിറവേറ്റി യാത്രയായ ഗിരീഷ് പുത്തഞ്ചേരിക്ക് പ്രണാമം അർപ്പിക്കുന്നു.
ഗിരീഷ് - വിദ്യാ സാഗർ തീർത്ത സിന്ദൂരവർണ്ണമായ ആ ഗാനസന്ധ്യയും മയങ്ങി .... ഇനിയുമെത്ര കാലം ഇതിവിടെ സ്വർഗ്ഗങ്ങൾ തീർക്കും !!!!!
Subscribe to:
Post Comments (Atom)
No comments:
Post a Comment