Wednesday, July 10, 2019

ലളിതസംഗീതംസിനിമാസ്വാദകരുടെ ,പാട്ടാസ്വാദകരുടെ മനസ്സ് എത്രകണ്ട് കീഴടക്കുമോ അത്രയും കയ്യടക്കി  തരളിതരാക്കിക്കളഞ്ഞ ഒരാളുടെ ഈണങ്ങളുണ്ട് ... മികവുറ്റ സംഗീതജ്ഞരോടൊപ്പം 1967 മുതൽ തന്നെ മലയാള ചലച്ചിത്ര ലോകത്തുണ്ടായിരുന്ന ശ്രീ ഏ ടി ഉമ്മർ .ദേവരാജൻ - ദക്ഷിണാമൂർത്തി - ബാബുരാജ് പ്രഗൽഭമതികൾക്കൊപ്പം തന്റേതായ ഒരു സംഗീത വഴി തീർത്ത ആ കണ്ണൂരുകാരൻ .തളിരുകൾ എന്ന ചലച്ചിത്രത്തിൽ ആദ്യമീണം നൽകി .പി ഭാസ്കരനോടൊപ്പം " പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ " എന്ന ഗാനമൊരുക്കിയപ്പോൾ വേറിട്ടൊരു നാദധാരയിൽ ശ്രോതാക്കൾ ലയിച്ചു ചേർന്നു .നല്ലൊരു തുടർച്ചയും ഇവർ നമ്മൾക്ക് സമ്മാനിച്ചു . ആഭിജാത്യത്തിലെ ,രാസലീലയ്ക്ക് ,മഴമുകിലൊളിവർണ്ണൻ, ചെമ്പകപ്പൂങ്കാവനത്തിലെ, വൃശ്ചിക രാത്രി തൻ .... എന്നിവ നാദവർഷങ്ങളായിരുന്നു .പിന്നീട് തീർത്ഥയാത്രയിലെ അനുവദിക്കൂ ദേവീ അനുവദിക്കൂ ,തെക്കൻ കാറ്റിലെ പ്രിയമുള്ളവളെ എന്നിവയും .പ്രിയമുള്ളവളെ ... ബ്രഹ്മാനന്ദന്റെ ഘനഗംഭീര ശബ്ദത്തിൽ മറ്റൊരു സംഗീത വിരുന്നായിരുന്നു .
വയലാർ - ദേവരാജൻ ,ശ്രീകുമാരൻ തമ്പി -എം.കെ അർജുനൻ എന്നിവരെപ്പോലെ ഏടി ഉമ്മർ ഈണം കൂടുതൽ ഇഴചേർന്നത് ബിച്ചു തിരുമലയുടെ വരികളോടാണ് .വർഷങ്ങളോളം അവർ ഒരു ടീമായി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി .
ആലിംഗനത്തിലെ തുഷാര ബിന്ദുക്കളേ ഒരു സൂപ്പർ ഹിറ്റായിരുന്നു .പിന്നീട് ഇവരൊരുക്കുന്ന പാട്ടുകൾ പലതും ഹിറ്റായി .
അനുഭവത്തിലെ വാകപ്പൂമരം ചൂടും ..
അംഗീകാരത്തിലെ നീല ജലാശയത്തിൽ..
സൂത്രക്കാരിയിലെ സുഖവാസ മന്ദിരം ...
അവളുടെ രാവുകളിലെ എല്ലാ ഗാനങ്ങളും
മനസാ വാചാ കർമ്മണയിലെ പ്രഭാതം പൂമരക്കൊമ്പിൽ ..., നിമിഷങ്ങൾ പോലും ...
കരിമ്പനയിലെ കരിമ്പാറകൾക്കുള്ളിലും ...
അണിയാത്ത വളകളിലെ ഒരു മയിൽപ്പീലിയായ് ...
ഇണയിലെ എല്ലാ ഗാനങ്ങളും ...
അഹിംസയിലെ കാറ്റ് താരാട്ടും ....
ജലശംഖുപുഷ്പം ചൂടും ...
ഏപ്രിൽ 18 ലെ കാളിന്ദീ തീരംതന്നിൽ..
ഒരു പൈങ്കിളി കഥയിലെ ആന കൊടുത്താലും ....
അവയിൽ ചിലത് മാത്രം .അത്രയേറെ ബിച്ചു - ഉമ്മർ ടീം പാട്ടാസ്വാദകരെ ആനന്ദിപ്പിച്ചിട്ടുണ്ട് .

പിന്നീട് പൂവച്ചൽ ഖാദറുമായി
ഉൽസവത്തിലെ ഗാനങ്ങൾ ... ഇന്നും മനസ്സിനെ കുളിരണിയിച്ച് കൊണ്ട് ആദ്യസമാഗമലജജയിലാതിരാ ...
സ്വയംവരത്തിന് പന്തലൊരുക്കി ... എന്നിവ
പുതുമയോടെ തന്നെ കേൾക്കാൻ കഴിയുന്നുണ്ട് .
മൈലാഞ്ചി, മണിയറ, മണിത്താലി എന്നീ മുസ്ലീം പശ്ചാത്തലത്തിലുള്ള ഗാനങ്ങൾക്കും തനതായ ശൈലിയിൽ ഈണം പകർന്ന് പഴമയ്ക്ക് മുതൽക്കൂട്ടാക്കുന്നുണ്ട് ശ്രീ ഏ ടി .
ശ്രീകുമാരൻ തമ്പിയോടൊപ്പം ചെയ്ത
അഭിമാനത്തിലെ ലോലഹൃദയനായ സ്നേഹമയനായ നായകന് വേണ്ടി പൊട്ടിക്കരഞ്ഞുകൊണ്ടോമനേ .. എന്ന ഗാനം കണ്ണീരിൽ ചാലിച്ച തിരുമധുരമാണ് .അമൃതവാഹിനിയിൽ നാലഞ്ച് ഹിറ്റു ഗാനങ്ങളാണ് ഇവരൊരുക്കിയത് .
സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഗാനരചനാക്കാലത്ത് ഏ ടി ഉമ്മറിനോടൊപ്പവും പ്രവർത്തിക്കാൻ അവസരം കിട്ടിയിട്ടുണ്ട് .
അധികാരത്തിലെ വാസന്ത ദേവത വന്നു ...
താളം തുള്ളും താരുണ്യമോ ...
തടവറയിലെ ആനന്ദരാഗമെഴുതിയ ...
എന്നിവ ഉദാഹരണങ്ങൾ ...

ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ടോ ,ഒന്നോ രണ്ടോ ഗാനങ്ങൾ കൊണ്ടോ ചലച്ചിത്ര ലോകം എന്നു് ഓർക്കുന്ന പ്രതിഭകൾ ഉണ്ടാവാം .
വെള്ളനാട് നാരായണൻ .
സരസ്വതീയാമത്തിലെ നിന്നെ പുണരാൻ നീട്ടിയ കൈകളിൽ ...
പൗരുഷത്തിലെ ഇനിയും ഇതൾ ചൂടി ഉണരും ... എന്നിവയിന്നും നമ്മൾ മൂളി നടക്കുന്ന പ്രിയപ്പെട്ട ഗാനങ്ങളാണ് .
കവി അപ്പൻ തച്ചേത്ത് .
രാജപരമ്പരയിലെ ദേവീ നിൻ ചിരിയിൽ ...
പാട്ടിഷ്ടപ്പെടുന്നവർ എന്നുമോർക്കുന്നത് ...
ബി .മാണിക്യം .
ബെൻസ് വാസുവിലെ സ്വപ്നം സ്വയം വരമായി എന്ന ഗാനം ...
എന്നിവ ആ പാട്ടെഴുത്തുകാർക്ക് കിട്ടിയ വരദാനമാണന്ന് പറഞ്ഞാലും തെറ്റില്ല....

2001 ൽ ഏടി ഉമ്മർ ഈ ലോകം വിട്ടു പോവും വരെ ഈ സംഗീത തപസ്യ തുടർന്നു കൊണ്ടേയിരുന്നു ....

പ്രണാമങ്ങളോടെ ...

No comments:

Post a Comment